ഹിസോർ: സിഎഎഫ്എ നേഷൻസ് കപ്പ് 2025-ൽ താജിക്കിസ്ഥാനെ 2-1ന് കീഴടക്കി ഇന്ത്യ തങ്ങളുടെ പുതിയ പരിശീലകൻ ഖാലിദ് ജമീലിന് വിജയത്തുടക്കം നൽകി. 13 വർഷത്തിന് ശേഷം ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായെത്തിയ ആദ്യ ഇന്ത്യൻ പരിശീലകനാണ് ജമീൽ. ഈ വിജയം കഴിഞ്ഞ കുറച്ചുകാലമായി ഫോം നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.
ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, പ്രതിരോധനിര താരങ്ങളായ അൻവർ അലി, സന്ദേശ് ജിംഗാൻ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ഉവൈസിന്റെ ഒരു ലോങ് ത്രോയിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത് അൻവർ അലി തലകൊണ്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ, ജിംഗാനും ഗോൾ നേടിയതോടെ ഇന്ത്യ 2-0ന് ലീഡെടുത്തു.
23-ാം മിനിറ്റിൽ താജിക്കിസ്ഥാൻ ഷാഹ്റോം സാമിയേവിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും, ശേഷിച്ച സമയം ഗോൾവലയ്ക്ക് മുന്നിൽ ഗുർപ്രീത് സിംഗ് സന്ധു നടത്തിയ മികച്ച സേവുകൾ ഇന്ത്യയുടെ വിജയം ഉറപ്പാക്കി. ജംഷഡ്പൂർ എഫ്‌സി വിട്ട് രണ്ട് വർഷത്തെ കരാറിലാണ് ഖാലിദ് ജമീൽ ഇന്ത്യൻ പരിശീലകനായത്. ഇന്ത്യൻ ഫുട്ബോളിന് പുതിയ ഊർജം നൽകുന്നതായിരുന്നു ഈ മത്സരം.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)